ചൊവ്വാഴ്ച, ഫെബ്രുവരി 25, 2014


രണ്ട്മൂന്നാൺകുട്ടികൾ

ഒരിടത്ത്
ഒരു കാലത്ത്
ഒരു ഹോട്ടലുണ്ടായിരുന്നു
കാലത്ത് മാത്രമല്ല
ഉച്ചയ്ക്കും വൈകുന്നേരവും

ഹോട്ടലിൽ കാലത്ത്
ഉഴുന്നുവട ഇഡ്ഡലി ദോശ
ഉപ്പുമാവ് വെള്ളേപ്പം ഇടിയപ്പം
സാമ്പാർ പയറുകറി കടല
ചട്നികൾ

ഹോട്ടലിൽ ഉച്ചയ്ക്ക്
അവിയൽ അച്ചിങ്ങ പച്ചടി
കിച്ചടി പുളിശ്ശേരി തോരൻ അച്ചാർ
മോരുകൾ

ഹോട്ടലിൽ വൈകുന്നേരം
സുഖിയൻ ബോണ്ട
പഴം പൊരി പരിപ്പുവട
മുളകുവട പാലുംവെള്ളം കട്ടൻകാപ്പി
ചായകൾ

ആ ഹോട്ടലിൽ
ഒരു പാചകക്കാരനുണ്ടായിരുന്നു
ആ ഹോട്ടലിനു
ഒരു മുതലാളിയുണ്ടായിരുന്നു
ഇരുവർക്കും
ഓരോ ആൺകുട്ടികളുണ്ടായിരുന്നു

ആ ആൺകുട്ടികൾക്ക്
ഒരു സ്കൂളുണ്ടായിരുന്നു
ഇരുവരും
ഒരേ ക്ലാസിലായിരുന്നു
ക്ലാസിൽ
ഒരേ ബെഞ്ചിലായിരുന്നു

വിശക്കുമ്പോഴൊക്കെ
അതിൽ ഒരു കുട്ടി
ആ ഹോട്ടലിന്റെ
മുതലാളിയെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആദരവോടെ മിഴിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്തു വേണമെങ്കിലും
പലഹാരപ്പാട്ടയിൽ കയ്യിട്ടോ
അലമാരയിൽ തലയിട്ടോ
അടുക്കളയിൽ അപ്പാടെ കടന്നോ
എന്ത് വേണമെങ്കിലും
എടുക്കാമല്ലോയെന്ന്
കൊതിപ്പെടും

നിനക്കാരാവണം
എന്ന ചോദ്യത്തിനു
എനിക്കയാളാകണം
എന്നുവരെ
ഒരിക്കൽ
ഉത്തരം പറഞ്ഞു
അവൻ

എന്നാൽ
വിശക്കുമ്പോഴൊക്കെ
മറ്റേ കുട്ടി
ആ ഹോട്ടലിലെ
പാചകക്കാരനെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആശ്ചര്യത്തോടെ സ്തുതിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും
ഉണ്ടാക്കിക്കഴിക്കാമല്ലോയെന്ന്
അസൂയപ്പെടും

നിനക്കാരാവണം
എന്ന വേറെ ഒരു ചോദ്യത്തിനു
എനിക്കയാളാകണം
എന്നു തന്നെ
ഒരിക്കൽ
ഉത്തരം പറഞ്ഞുകളഞ്ഞു
അവൻ

**********

ഒരു സാധാരണ കവിത
വായിച്ച് കഴിഞ്ഞ്
പൊടിയും തട്ടി
ഒന്നമർത്തി മൂളി
ആഴത്തിലൊരു നെടുവീർപ്പിട്ട്
അതുമല്ലെങ്കിൽ
അലസമായ് മൂളി
പുളി കലർന്ന
ഒരേമ്പക്കവും വിട്ട്
സ്ഥലം വിടാൻ വരട്ടെ

ഒന്ന് രണ്ട്
ചോദ്യങ്ങൾക്ക്
ഉത്തരം പറഞ്ഞിട്ട് പോയാൽ മതി

ഈ ഹോട്ടൽ ശരിക്കും
ആരുടേതാണു ?

ഈ ഹോട്ടലിലെ
സ്കൂൾ കുട്ടികൾ
ശരിക്കും ആരുടെ മക്കളാണു ?

ഈ കവിതയിൽ
രണ്ട് ആൺകുട്ടികൾക്ക്
പുറമേ
ഒരു കുട്ടി കൂടിയുണ്ടല്ലോ

അതാരാണു ?




(സമകാലിക മലയാളം)

വ്യാഴാഴ്‌ച, ഫെബ്രുവരി 13, 2014


നീയില്ലാത്ത ഒന്ന്

(മേതിലിനു)




മരുഭൂമിയിലെ
കഴുകനെപ്പോലെയാണു ഞാൻ
പാഴ്പ്പരപ്പിലെ
മൂങ്ങയെപ്പോലെയാണു ഞാൻ
ഞാൻ ഉണർന്നു കിടക്കുന്നു
പുരമുകളിലെ
ഏകാകിയായ
പക്ഷിയെപ്പോലെയാണു ഞാൻ


സങ്കീർത്തനം 102 6-7



നീയില്ലാത്ത ഒന്ന്
(ആദ്യത്തേതും 
അവസാനത്തേതും)



ഒന്ന്

എല്ലാ പക്ഷികളുടെയും പേരറിയാവുന്ന ഒരാൾ
ഒരേ ഒരു പക്ഷിയുടെ പേരുമാത്രം മറന്ന് പോകുന്ന നിമിഷമുണ്ട്.
എല്ലാ പക്ഷികളുടെയും പേരുകൾ ചുറ്റിലും ചിറകടിച്ച്
കലപില കൂട്ടുമ്പോൾ
ഹ്യദയം പക്ഷിക്കൂടു പോലെ
ചുരുങ്ങുകയും കുറുകുകയും
ശ്വാസം മുട്ടുകയും ചെയ്യുന്ന
നിമിഷം











രണ്ട്


തത്ത തിത്തിരി പൊന്മാൻ
മാടത്ത മയിൽ കൊക്ക്
കുരുവി വേഴാമ്പൽ പരുന്ത്
പ്രാവ് ചെമ്പോത്ത് കഴുകൻ
കാക്ക കുയിൽ കൂമൻ
എല്ലാ ചിറകുകൾക്കുമിടയിലും
അതിന്റെ ചിറക് കാണാം
എല്ലാ കിളിയൊച്ചകൾക്കിടയിലും അതിന്റെ ശബ്ദം
തിരിഞ്ഞു കേൾക്കാം
അതിന്റെ കണ്ണുകൾവാൽ,
പേടിച്ച് പേടിച്ചുള്ള നടത്തം
എന്തിനു സഹിക്കാൻ പറ്റാത്ത
ആത്മാവിലേക്കുള്ള
ആ നോട്ടം വരെ








മൂന്ന്


അലാറം വച്ച് എഴുന്നേറ്റാലെന്ന പോലെ
എന്നും ഒരേ സമയത്ത്
എന്നെ കാണാനെത്തുന്ന ഒരു ഉപ്പനുണ്ട്
കാലമിത്രയായിട്ടും ഞാനതിനു
മുഖം കൊടുത്തിട്ടില്ല
അതിന്റെ കണ്ണിൽ നോക്കിയാൽ
അതിൽ വീണുപോകുമോ
എന്ന ഭയം
അതെന്നെയും കൊണ്ട് ദൂരദേശങ്ങളിലേക്ക്
പോകുമോയെന്ന സംശയം.
ആ ഉപ്പനും ഞാനും തമ്മിൽ
യാതൊരു ഇടപാടുകളുമില്ലെന്ന്
സംശയമില്ലാതെ പറയാം
ഏകപക്ഷീയമായ ഇടപാടുകൾക്ക്
ആധാരം തിരയുന്ന ഒരു പക്ഷിക്ക്
അത് കണ്ടെത്താനാകുമോ
എന്നതാണു ഇപ്പോഴത്തെ
സങ്കടം








നാലു

എനിക്ക് ഒരു സെമിത്തേരിയുണ്ടെന്ന് അറിയാമല്ലോ.
അതിന്റെ കിഴക്കേ മൂലയില്‍
വല്ലാത്ത ഒരിടമുണ്ട്
ചില പുരാതന നഗരങ്ങളില്‍
ഒക്കെ കാണുമ്പോലത്തെ പോയട്രീ കോര്‍ണ
മരിച്ച ആളുകള്‍ അവിടെ നിത്യവും
കവിത ചൊല്ലാന്‍ വരാറുണ്ടെന്നുള്ളത് സത്യമാണ്
അവിടെ ചിതറി കിടക്കുന്ന
സിഗരറ്റുകുറ്റികളി കവിതയുടെ തുപ്പലും കഫവും
പുരണ്ടിരിക്കും
ഇല്ല
അത്ര പ്രലോഭനമുണ്ടായിട്ടും ഞാനതില്‍
ഒന്നു പോലും എടുത്ത് കത്തിച്ചിട്ടില്ല
എനിക്കിപ്പോഴും മരിച്ചവരോട് പേടിയും അപരിചിതത്വവുമുണ്ട്







അഞ്ച്

എന്നെ കാണാനെത്തുന്ന കിളികള്‍ക്ക്
വിശ്രമിക്കാന്‍ ഒരു മരം നട്ടു വളര്‍ത്തണമെന്ന്
വളരെ കാലമായി ആഗ്രഹിക്കുന്നു
മരം വെട്ടുകാരെ എനിക്ക് പേടിയില്ല
ആ കിളികള്‍ അവരവരുടെ കൂടുകളിലേയ്ക്ക്
പറന്നു പോകുന്ന സന്ധ്യകളി ഒറ്റയ്ക്കാവുന്ന
ഒരു തുണ്ട് ആകാശത്തെ അപ്പോള്‍
എന്താണു ചെയ്യുക
നട്ടു നനച്ച് വളര്‍ത്തിയ മരത്തിന് ഭൂമിയെങ്കിലുമുണ്ടാകും
പറയ്ആ ആകാശക്കീറിനെ  ഒറ്റയ്ക്കാവുന്ന മേഘത്തിന്റെ
കുഞ്ഞുങ്ങളെ ഞാനെന്ത് ചെയ്യണം.








ആറു

വരിവരിയായി പോകുന്ന എറുമ്പുകളുണ്ട്. അവര്‍ക്ക് വീടുകളുമുണ്ട്. വഴി തെറ്റിയവരെ
കണ്ടു പിടിയ്ക്കാന്‍ ഉപായങ്ങളുമുണ്ട്എന്നാൽ അതു പോലെയല്ല ഒരു പക്ഷി. തന്റെ ചിറക്
ഭാരമാകുന്ന സന്ധ്യകളില്‍ അതിന് അതിനെക്കൊണ്ട് വയ്യാതാകും. ഭൂമിയില്‍ കാക്കത്തൊള്ളായിരം കവികളുണ്ട്.
ന്നിട്ടെന്താണ് ഒറ്റയ്ക്ക് പറക്കുന്ന പക്ഷിക അവരവരുടെ ആ സന്ധ്യകളെ നേരിടുന്ന നിമിഷങ്ങളെ
ആരെങ്കിലും പകര്‍ത്തിയിട്ടുണ്ടോ
ഉണ്ടെങ്കില്‍ തന്നെ
                                   എന്ത് നടപടിയാണുണ്ടായത്






















ഏഴ്

കലണ്ടര്‍ ഒരു പക്ഷിയാണ് ന്നുള്ളത് അത്ര മേല്‍ത്തരം
ഒരുപമയൊന്നുമല്ലന്നാല്‍ കലണ്ടറുകൾ തവിടെയാണ് അപ്രത്യക്ഷമാവുന്നത്.
ഈ പക്ഷികള്‍ തവിടെ പോയാണ് മരിക്കുന്നതെന്ന കുഞ്ഞിന്റെ
ചോദ്യം കേട്ട് ഞാന്‍ കരഞ്ഞിട്ടു പോലുമുണ്ട്
ഉപമകളില്‍ ഇത്ര നീതി കീട്ടാത്ത ഒരു
വര്‍ഗ്ഗം വേറെയുണ്ടാകില്ല
ചിറകുകള്‍ ആകാശം
മരക്കൊമ്പ് കൂടൊരുക്കും ഹൃദയം
ന്നിട്ടും അവര്‍ മരിക്കുന്നത് വിടെയാണെന്ന്
ആര്‍ക്കുമറിയില്ല.
പക്ഷികളോടൊക്കെ ആര്‍ക്കും എന്തും ആകാമല്ലോ











എട്ട്


എയര്‍പോര്‍ട്ടിനടുത്തെ പാടത്ത് വിമാനങ്ങള്‍ക്ക്
താഴ പറക്കുന്ന പക്ഷികളുണ്ട്
വിമാനത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്ന് ഒരു ഇടത്തരം കവി
അതിനെ വിളിച്ചാൽ അത്ഭുതമൊന്നും തോന്നുകയുമില്ല
അരിമണികള്‍ കൊത്തി തിന്നാ മാത്രമാണ്
അവറ്റകള്‍ ഭൂമിയിലേയ്ക്കിറങ്ങുക എന്ന കുറ്റപ്പെടുത്തലാണ്
സഹിക്കാന്‍ പറ്റാത്തത്
ഭൂമിവയല്‍, മരംമരക്കൊമ്പ്
ആകാശംഇലക്ട്രിക്ക് കമ്പി
ഒരു പക്ഷി ശരിക്കും
ആരുടേതാണ്.




ഒമ്പത്


ഒമ്പതിനും പക്ഷികള്‍ക്കുമിടയി
ചില അവിശുദ്ധ ബന്ധങ്ങളുണ്ട്
ഒന്നില്‍ നിന്ന് ഒമ്പതിലേയ്ക്ക്
പറന്നെത്തുന്നതിന്റെ ദൂരം
അതിന്റെ ചിറകടിയൊച്ചകള്‍
ഒമ്പതില്‍ നിന്ന് പത്തിലേയ്ക്ക്
പറക്കുന്ന ഇടവേളയിലാണ്
ഒരു പക്ഷിയ്ക്ക് ഏറ്റവും
ദുഖമുണ്ടാവുകയെന്ന സത്യം,
സത്യത്തില്‍ ഈ പക്ഷിശാസ്ത്രഞ്ജ ലോകത്തോട്
മറച്ചു വെച്ചിരിക്കുകയാണ്
എല്ലാ രഹസ്യങ്ങളും ദുഖമാണെന്ന് സമ്മതിക്കുന്ന ലോകം
ജീവിതം തന്നെ രഹസ്യമായ
പക്ഷികളോട് കാട്ടുന്ന ക്രൂരത
പൊറുക്കാവതല്ല










പത്ത്


ഒരിടത്ത് ഒരിക്കല്‍ ഒരു
പക്ഷിയുണ്ടായിരുന്നു എന്ന്
എഴുതുക എളുപ്പമാണു
ഒരിടത്ത്  ഒരിക്കല്‍ ഒരു ആണ്‍പക്ഷിയുണ്ടായിരുന്നു എന്നെഴുതുക എളുപ്പമല്ല
ഒരിടത്ത് ഒരിക്കല്‍ ഒരു പെണ്‍പക്ഷിയുണ്ടായിരുന്നു എന്ന് എഴുതുക എളുപ്പമല്ല
പക്ഷിക്കുഞ്ഞുണ്ടായിരുന്നു എന്നോ , ചത്ത പക്ഷിയുണ്ടായിരുന്നു
എന്നോ എന്നൊക്കെ എഴുതുക എത്രയെളുപ്പം
ഒരാണ്‍പക്ഷി ജീവിച്ചതിനെക്കുറിച്ച് ഒരു കഥയെങ്കിലുമുണ്ടാകാന്‍
ഒരു പെണ്‍പക്ഷി ജീവിച്ചതിനെപ്പറ്റി
ഒരു കവിതയെങ്കിലുമുണ്ടാകാൻ എത്ര നാളാണ് കാത്തിരിക്കുക.







പതിനൊന്ന്


ഊരിവളളിച്ചെടികള്‍ക്കിടയി  തുമ്പിയെ കണ്ടിട്ടുണ്ട്
വേനല്‍ പച്ചകള്‍ക്ക് ചുറ്റും വട്ടമിട്ട് പൂമ്പാറ്റകളെ
പ്ലാവിനെ വലംവെയ്ക്കുന്ന മരംകൊത്തിയെ
ഗഫുകൾക്കിടയിൽ ഉറങ്ങുന്ന മയിലുകളെ
ചണ്ടിക്കൂട്ടങ്ങള്‍ക്കിടയി
പതയ്ക്കുന്ന താറാവുകളെ
ആഞ്ഞിലിയില്‍ ഒറ്റയ്ക്കിരുന്ന് കരയുന്ന കഴുകനെ
കടപ്ലാവില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംഘം
ചേര്‍ന്ന് കാക്കകളെ

ഒന്നുമില്ല
പട്ടിയുടെ മനുഷ്യ ജന്മമാണ് പക്ഷികള്‍






( നീയില്ലാതെ ഒന്ന്
എഴുതണം എന്ന്
തീരുമാനിച്ചുറച്ചത്
ഏറെക്കുറെ നടപ്പായ
സന്തോത്തില്‍ ഈ അടിക്കുറിപ്പ്.
ഇതിലെവിടെയെങ്കിലും ആരെങ്കിലും
ഒരു നീ കണ്ടെത്തിയാല്‍
അവര്‍ക്ക്
എന്താണ് ശരിക്കും കൊടുക്കേണ്ടത്
ഇതല്ലാതെ )



ചിത്രങ്ങൾ : നൈജിൽ.സി.ജി